2013, സെപ്റ്റം 28

ആർദ്രമായൊരു പ്രതീക്ഷ.......

ആർദ്രമായൊരു 
പ്രതീക്ഷയിലാണ്,



എന്നോ ,
പാടാൻ മറന്നുപോയോരായിരം
വരികൾ, എന്റെയീ 
പേനത്തലപ്പിൽനിന്ന് 
ഊർന്നുവീഴുന്നതു...





മിന്നുസ്....



ചിലത് അങ്ങനെയാണ്....

ചിലത് അങ്ങനെയാണ്....

പകലിൽ ഒറ്റെയാൻവെട്ടത്തിന്റെ 
നൊമ്പരങ്ങൾ ഉണർത്തിടും 
കറുത്ത കാർമേഘങ്ങളെപോലെ,

ഇന്നലയുടെ സ്മരണ സ്വപ്‌നങ്ങൾ
പോലെ,മഴത്തുള്ളികളായി എവിടെയോ
തകർന്നു ചിതറിയിറ്റുണ്ടാവണം...





ഒരായിരം വരികൾ ......

ഹൃദയത്തിൽ പച്ചകുത്തിയ 
ആ ഒരു പേരിലായിരുന്നു 
ഒരായിരം വരികൾ പിറന്നു 
വീണത്‌....'.... 

നൊമ്പരങ്ങളെ സ്നേഹിച്ചു 
മതിച്ചതും.....

മിന്നുസ്....




മറവിയിൽ മറഞ്ഞുപോകാത്ത പ്രണയത്തിന്റെ 
കാവൽക്കാരനായിവേഷമിട്ടു,
നഷ്ടസ്വപ്നങ്ങളും നഷ്ടങ്ങളുടെ 
കണക്കുപുസ്തകത്തിലേക്ക് 
തള്ളിനീക്കപെടാതിരിക്കാൻ...

മിന്നുസ്....




നിയോഗം...

അലയാഴിത്തീരത്തെ മണലില്‍.. അലയുന്ന 
കാറ്റിന്‍ മനസ്സില്‍..,നിന്നെ തിരയുവതെന്റെ നിയോഗം...

തീരങ്ങളിലടുക്കാതെ പിടഞ്ഞൊഴുകിയൊരു 
മനുഷ്യമനസ്സും ഒഴുകിത്തീര്‍ന്ന മഷിയുണങ്ങിപ്പിടിച്ചൊരു 
പേനയുടെ തലപ്പിൽ വീണുറങ്ങുന്നു ഞാൻ .....




സ്വപ്‌നങ്ങൾ ...




പൂർണ്ണ സാക്ഷാത്കാരം ഉണ്ടാകില്ലെന്നറിഞ്ഞിട്ടും,
സ്വപ്‌നങ്ങൾ കണ്ടുകൊണ്ടേയിരിക്കുന്നു ....

അൽപ്പനേരമെങ്കിലുമീ അൽപ്പത്തരത്തിൽനിന്ന് 
ഒരിത്തിരി മുക്തിക്കായി.... 




മിന്നുസ്....
തീരം....
-------------------------------------------

ഒരിക്കൽ ഒരുവർണ്ണമഴയിൽ 
അലയടിച്ചോഴുകിയ അതെ 
പുഴവക്കിലിന്നൊരായിരം
കതനകാവ്യത്തിൻ 
ഓളങ്ങൾതൻ വേലിയേറ്റം....

ഒറ്റെയ്ക്കിരുന്നോരായിരം 
സ്വപ്‌നങ്ങൾ മെനയുവാൻ
ഇനിയുമാപുഴവക്കിലോ-
ഴുകുമോ
തെളിനീർത്തുള്ളികൾതൻ
നീരുറവകൾ ...

ഇനിയുമെൻ സ്വപ്നങ്ങൾ
എത്തുമീ തീരത്തവയുടെ
ഓർമ്മകൾ അയവറക്കാൻ,
ഞാനും കാത്തിരിക്കുന്നു അവയുടെ
പഥനിസ്വനത്തിനായി,
എന്റെ കണ്ണുനീർ
കൊണ്ടെങ്കിലും ഒഴുക്കുവറ്റാതെ
കാക്കുവാൻ ആ പ്രണയതീരത്തെ,

'"എന്റെ സ്വപ്നങ്ങൾ
തിരികെയെത്തുംവരെ...'"

-------------------------------------------------
മിന്നുസ്....